ഇന്ത്യയിൽ ജോലി ചെയ്യുന്നവരിൽ 10ൽ 8 പേരും അമിതവണ്ണമോ അതുമായി ബന്ധപ്പെട്ട മെറ്റബോളിക് ആരോഗ്യപ്രശ്നങ്ങളിലേക്കോ നീങ്ങുകയാണെന്ന് Apollo Hospitals പുറത്തുവിട്ട “Health of the Nation 2026” റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും ലക്ഷണങ്ങളില്ലാതെ ആരംഭിക്കുകയും പിന്നീട് ഗുരുതര രോഗങ്ങളിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യം ആശങ്ക വർധിപ്പിക്കുകയാണ്.
2025ൽ രാജ്യത്തുടനീളം നടത്തിയ 30 ലക്ഷത്തിലധികം പ്രിവന്റീവ് ഹെൽത്ത് അസസ്മെന്റുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജോലി ചെയ്യുന്നവരുടെ ശരാശരി പ്രായം 38 ആയിരുന്നുവെങ്കിലും, ഇവരിൽ 8ൽ 10 പേർ overweight അല്ലെങ്കിൽ obese വിഭാഗത്തിലായിരുന്നു. ഏകദേശം പകുതി പേർക്ക് prediabetes അല്ലെങ്കിൽ diabetes അപകടസാധ്യതയും കണ്ടെത്തി.
റിപ്പോർട്ട് പ്രകാരം 4ൽ 1 പേർക്ക് ഉയർന്ന രക്തസമ്മർദ്ദ സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ Vitamin D കുറവ്, Vitamin B12 കുറവ്, ശരീരക്ഷമതയിലെ ഇടിവ് എന്നിവയും വലിയ തോതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ വ്യക്തമാകുന്നതിന് മുമ്പേ തന്നെ ഈ പ്രശ്നങ്ങൾ ശരീരത്തിൽ വളരുന്നുവെന്നതാണ് പ്രധാന മുന്നറിയിപ്പ്.
30 വയസ്സിന് താഴെയുള്ള യുവാക്കളിലും സ്ഥിതി ആശങ്കാജനകമാണ്. 5ൽ 1 പേർ prediabetic അവസ്ഥയിലാണെന്നും, രണ്ടിൽ കൂടുതൽ പേർ non-communicable diseases (NCDs) അപകടസാധ്യതയിൽ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായ വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, ഉറക്കക്കുറവ്, ജോലിസമ്മർദ്ദം എന്നിവയാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
ആരോഗ്യവിദഗ്ധർ പറയുന്നത്, രോഗം വന്ന ശേഷം ചികിത്സ തേടുന്നതിനെക്കാൾ നേരത്തെ സ്ക്രീനിംഗും ജീവിതശൈലി മാറ്റവും അനിവാര്യമാണെന്നാണ്. പ്രത്യേകിച്ച് ജോലി ചെയ്യുന്ന യുവാക്കളിൽ സ്ഥിരമായ ആരോഗ്യപരിശോധനകൾ, വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവ നിർബന്ധമാക്കേണ്ട സാഹചര്യമാണിപ്പോൾ.




