വിലകുറഞ്ഞ ജനറിക് മരുന്നൂകള്ക്കു നിലവാരംകുറവാണെന്നാണു പൊതുവേയുള്ളധാരണ. അതു സ്യഷ്ടിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട് സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ വിതരണം ചെയ്യുന്ന ജനറിക് മരുന്നൂകള്ക്കു നിലവാരംകുറവാണെന്നാണു ഞാനും കരുതിയിരുന്നത്. അതുകൊണ്ട് വിശയേറിയക്കു നിര്‍ദേശിച്ചിരുന്നത് അവയ്ക്കു വില കൂടുതലായതിനാല്‍ ജന്ൗഷധി പോലുള്ള ക്കല്‍ സ്റ്റോറുകളില്‍ നിന്നു ജനറിക് മരുന്നുകള്‍ വാങ്ങട്ടോയെന്നു രോഗികള്‍ ചോദിക്കാനുരണ്ടെങ്കിലും നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്
വിലയേറിയ മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാത്ത ഒട്ടേറെ രോഗികളുണ്ട്. നിലവാരമില്ലെന്നു മറ്റുള്ളവര്‍ പറയുന്നതിനാല്‍ അവര്‍ ജനറക് മരുന്ന് വാങ്ങാറുമില്ല അങ്ങനെ മരുന്ന്കത്യമായി കഴിക്കാതെ തോഗം ഗുരുതരമാകുന്നവറെ അത്തരമൊരു സാഹചര്യത്തിലാണ് രണ്ടു വര്‍ഷം മുന്‍പ് ജനറിക് ബ്രാന്‍ഡഡ് മരു ന്നുകളുടെ ഗുണനിലവാര പരിശോധന നടത്താനുള്ള പദ്ധതിക്കു രൂപം നല്‍കിയത് ഡൊക്ടര്‍മാരും ശാസ്ത്ര്വണരും സാധാരണക്കാരു മുള്‍പ്പെടുന്ന കുട്ടായിമായ മിഷന് ഫോര്‍ എത്തിക്സ് ആന്‍ഡ് സയന്‍സ് ഇന്‍ഹെല്‍ത്ത്
കെയറിന്റെ (മെഷ്) നേതൃത്വത്തിലായിരുന്നു പദ്ധതി. പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച 27 ലക്ഷം രൂപ ചെലവഴിച്ച് പരിശോധന. രാജ്യത്ത് ജനകീയ പങ്കാളിത്തത്തോടെ നടന്ന, ഇത്തരത്തിലുള്ള ആദ്യസംരംഭം.
ഹൃദ്രോഗം, പ്രമേഹം, അണുബാധ, ഗ്യാസ്ട്രോ പ്രശ്നങ്ങള്‍, കൊളസ്ട്രോള്‍ തുടങ്ങിയ വയ്ക്കു രോഗികള്‍ ദീര്‍ഘകാലം ഉപയോഗിക്കേണ്ട 22 ഇനങ്ങളിലുള്ള അത്യാവശ്യ മരുന്നുകളാണു പരിശോധിച്ചത്. 131 വ്യത്യസ്ത ഗുളികകളുടെ ഒരേ ബാച്ചിലുള്ള 40 സാംപിളുകള്‍ വീതം പരിശോധിച്ചു.
പാരസെറ്റമോള്‍, ഐബുപ്രൂഫന്‍, സ്റ്റിറോയ്ഡായ പ്രെഡ്നിസ ലോണ്‍, ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്‍, അമോ ക്സിലിന്, കരള്‍ രോഗത്തിനു ള്ള റിഫാക്സിമിന്‍, ഗ്യാ സ്ട്രോ രോഗങ്ങള്‍ ക്കുള്ള റനിറ്റ ഡീന്‍, ഒമെപ്ര സോള്‍, പാന്റോപ സോള്‍, കൊള സ്ട്രോളിനുള്ള അറ്റോവാറ്റിന്, രക്തസമ്മര്‍ദത്തിനു ള്ള ടെല്മിസാര്റ്റാന്, അംലോഡിപ്പീന്, രക്തം കട്ടപിടിക്കാതിരിക്കാനു ള്ള ആസ്പിരിന്‍ തുടങ്ങിയ മരുന്നുകള്‍ക്കു പുറമേ ഫോളിക് ആസിഡ്, വൈറ്റമിന്‍ ഡി, കാല്‍സ്യം ഗുളികകളും പരിശോ ധനയ്ക്കു വിധേയമാക്കി.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനി സ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) കൂടി അംഗീ കാരമുള്ള ലാബിന്റെ ഹരിയാനയിലെ കേന്ദ്ര ത്തിലായിരുന്നു പരിശോധന. മരുന്നിലെ ഘടക ങ്ങളുടെ അളവ്, ലയിച്ചു ചേരാനുള്ള കഴിവ്, ശു ദ്ധത, ഡോസേജ് തുടങ്ങിയവയെല്ലാം വിലയിരുത്തിയാണു ഗുണനിലവാരം നിശ്ചയിച്ചത്
പരിശോധനാഫലം എല്ലാ ധാരണകളെയും തിരുത്തി. ജന്‍ഔഷധി പോലുള്ള മരുന്നുകടക ളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ റേഷന്‍ മുഖേന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമായ ജനറിക് മരുന്നുകള്‍ക്കു ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു തുല്യമായ നിലവാരമുണ്ടെന്നായിരുന്നു നിര്‍ണായക കണ്ടെത്തല്‍.
നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരം ജനറിക് മരുന്നുകള്ക്കെല്ലാമുണ്ട്. അപൂര്‍വമായി നിലവാര പ്രശ്നങ്ങളുണ്ടാകാം. അത്തരം സാധ്യതകള്‍ ജനറിക് മരുന്നുകള്‍ക്കും ബ്രാന്‍ഡഡ് മരുന്നുകള്‍ക്കും ഒരുപോലെയാണ്.
എന്നാല്‍ വിലയുടെ കാര്യമോ? ജനറിക് മരു ന്നുകളെക്കാള് 14 മടങ്ങ് വരെ അധികമാണു ബ്രാന്‍ഡഡ് മരുന്നുകളുടെ വില. പലതും രോഗികള്‍ ദീര്‍ഘകാലം കഴിക്കേണ്ടതുമാണ്. ഇത്തരം രോഗികള്‍ ജനറിക് മരുന്നുകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ലാഭമെത്രയെന്ന് ആലോചിച്ചു നോക്കൂ! ചെറിയൊരു ഉദാഹരണം പറയാം: ഒരാള്‍ക്ക് ആറു മാസത്തേക്കു കാല്‍സ്യവും വൈറ്റമിന്‍ ഡി സപ്ലിമെന്റും കഴിക്കേണ്ടി വരുന്നുവെന്നു കരുതുക. ബ്രാന്‍ഡഡ് മരുന്ന് വാങ്ങിയാല്‍ 1903 രൂപയാകും. അതേസമയം, ജനറിക് മരുന്നിന് വെറും 139 രൂപയും. ലാഭം 93%!
ദീര്‍ഘകാലം മരുന്നു വേണ്ടവര്‍ ജനറിക് മരുന്ന് കഴിക്കുന്നതാണു ലാഭകരം. ബ്രാന്‍ഡഡ് മരുന്ന് വാങ്ങേണ്ടെന്നല്ല അതിനര്‍ഥം; അവയ്ക്കു തുല്യമായ നിലവാരം ജനറിക് മരുന്നു കള്ക്കുമുണ്ടെന്നാണ്. ഏതു വാങ്ങണമെന്നു പൊതുജനത്തിനു തീരുമാനിക്കാം.വിപണിയില്‍ ലഭ്യമായ വ്യാജമരുന്നുകളെ ജനറിക് മരുന്നുകളായി തെറ്റിദ്ധരിക്കരുത്. ജനറിക് മരുന്നുകളിലും ബ്രാന്‍ഡഡ് മരുന്നുകളിലു മെല്ലാം വ്യാജനുണ്ട്. അത്തരം മരുന്നുകള്‍ക്കല്ല, ജന്‍ ഔഷധി പോലുള്ള മെഡിക്കല്‍ ഷോപ്പുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കുന്ന ജനറിക് മരുന്നുകള്‍ക്കു വന്‍കിട ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന മരുന്നുകളുടെ നിലവാരമുണ്ടെന്നാണു പഠനം തെളിയിക്കുന്നത്.
ബ്രാന്‍ഡഡ് മരുന്നുകളുടെയും ജനറിക് മരുന്നുകളുടെയും ഉല്പാദനരീതിക ളും നിലവാരം ഉറപ്പാക്കാനുള്ള സംവിധാ നവുമെല്ലാം ഒന്നു തന്നെയാണ്. മരുന്നുകളുടെ മാര്‍ക്കറ്റിങ്ങിനും പാക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വരുന്ന ചെലവുകൂടി ഉള്പ്പെടുത്തുന്നതുകൊണ്ടാണു വന്‍കിട കമ്പ നികളുടെ മരുന്നുകള്‍ക്കു വിലയുയരുന്നത്.ജനറിക് മരുന്നുകളെക്കുറിച്ചു സമൂഹത്തിലുള്ള ആശങ്ക നീക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണു കരുതുന്നത്. ഡോക്ടര്‍മാരുടെ സമൂഹംകൂടി ഈ പഠനഫലങ്ങള്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും വേണം. രോഗികള്‍ക്കുള്ള കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകളേ എഴുതാവൂവെന്നു നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. പക്ഷേ, പലരും അതു പാലിക്കുന്നില്ലെന്നതാണ് വാസ്തവം.




