അമിതമായി ജോലി ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല തലച്ചോറിനെയും മോശമായി ബാധിക്കുമെന്ന് പഠനം. തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതും, വികാരങ്ങളെ നിയന്ത്രിക്കുന്നതും, ഓർമകളെ ശേഖരിക്കുന്നതുമായ തലച്ചോറിന്റെ ഭാഗങ്ങളെ അമിതമായി ജോലി എടുക്കന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനം.
ഓക്കുപേഷണൽ ആൻഡ് എൺവിയോൺമെന്റവൽ മെഡിസിണ (Occupational & Environmental Medicine) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ യോൻസെ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ആരോഗ്യമേഖലയിൽ തൊഴിൽ എടുക്കുന്നവരെയാണ് പഠനത്തിനായി വിധേയമാക്കിയത്. 110 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരിൽ 32 ആളുകൾ ആഴ്ചയിൽ കൂടുതൽ സമയം തൊഴിലെടുക്കുന്നവരും. 78 ആളുകൾ കൃത്യമായ സമയം മാത്രം തൊഴിലെടുക്കുന്നവരുമായിരുന്നു.
ഇവരുടെ തലച്ചോറിന്റെ സ്കാനിങ് താരതമ്യം ചെയ്തായിരുന്നു പഠനം. പഠനത്തിൽ മാറ്റങ്ങൾ പ്രധാനമായും ശ്രദ്ധിക്കപ്പെട്ട തലച്ചോറിലെ മേഖല മിഡിൽ ഫ്രന്റൽ ഗൈറസിനെയാണ്. ഭാഷാപരമായതും, താൽക്കാലികമായി വിവരങ്ങൾ സൂക്ഷിക്കുന്ന വർക്കിങ് മെമ്മറിയും ഈ ഭാഗത്താണുള്ളത്. വികാരങ്ങളുമായി ബന്ധപ്പെട്ടതും, തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതുമായ തലച്ചോറിന്റെ സുപ്പീരിയർ ഫ്രന്റൽ ഗൈറസാണ് അമിതമായ ജോലി ബാധിച്ച തലച്ചോറിന്റെന മറ്റൊരു കേന്ദ്രം.
അതുപോലെ തന്നെ പഠനത്തിൽ അമിതമായി പണിയെടുക്കുന്നത് ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും പഠനത്തിൽ പറയുന്നു. എന്നാൽ തലച്ചോറിൽ അമിതമായി ജോലി എടുക്കുന്നത് കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ ദോഷകരമാണോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.