in , , , ,

ഹൃദയാഘാതം കൂടുതല്‍ സ്ത്രീകളിലോ, പഠനങ്ങള്‍

Share this story

യുവാക്കളെ അപേക്ഷിച്ച് യുവതികളില്‍ ഹ്യദയാഘാതത്തിന്റെ നിരക്ക് വര്‍ധിച്ചു വരുന്നതായി യേല്‍ സര്‍വകലാശാല നടത്തിയ പംനത്തില്‍ കണ്ടെത്തി. യുവതികളില്‍ ഹ്യദയാഘാത സാധ്യത ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഏഴ് ഘടകങ്ങളെയും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
ഹ്യദയാഘാത്തിനു ശേഷം മരണപ്പെടാനുളള സാധ്യത ഒരേ പ്രായമുളള പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രണ്ട് മടങ്ങ് കൂടുതലാണെന്ന് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. യുവതികളിലുണ്ടാകുന്ന ഹ്യദയാഘാതങ്ങളില്‍ 84 ശതമാനത്തിനും കാരണമാകുന്നത് പ്രമേഹം, വിഷാദം, ഹൈപ്പര്‍ടെന്‍, പുകവലി, ഹ്യദ്രോഗ കുടുംബവരുമാനം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നീ ഏഴ് ഘടകങ്ങളാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഹ്യദയാഘാതത്തിലേക്ക് നയിക്കുന്ന അപകട സാധ്യതകള്‍ യുവാക്കളിലും യുവതികളിലും വ്യത്യസ്തമാണെന്ന് ഗവേഷണത്തിന് നേത്യത്വം നല്‍കിയ യേല്‍ സര്‍വകലാശാലയിലെ യുവാന്‍ ലു പറയുന്നു. സ്ത്രീകളില്‍ പ്രമേഹവും വിഷാദവുമാണ് ഏറ്റവും പ്രധാനപ്പെട്ട അപകട സാധ്യതകളെങ്കില്‍ പുരുഷമാരില്‍ ഇത് പുകവലിയും കുടുംബത്തിലെ ഹ്യദ്രോഗ ചരിത്രവുമാണ്. ഹ്യദ്രോഗ പംനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന വിഭാഗമാണ് യുവതികളെന്ന് മറ്റൊരു ഗവേഷകനായ ഡോ. ഹാരലന്‍ എം. ക്രുംഹോള്‍സ് പറയുന്നു. സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന സ്ത്രീകളുടെ അത്ര തന്നെ എണ്ണം സാത്രീകള്‍ ഹ്യദ്രോഗികളായിരിക്കിമ്പോഴാണ് ഈ സ്്ഥിതി. യുവതികളില്‍ ഹ്യദയാഘാത സാധ്യതകളെ പറ്റി കൂടുതല്‍ അവബോധം പരത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജാമ നെറ്റ് വര്‍ക്ക് ഓപ്പണിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

ആസ്ത്മ ബോധവത്ക്കരണവുമായി കിംസ്‌ഹെല്‍ത്ത്

തുമ്മല്‍ പതിവാകുമ്പോള്‍