in , , , , , , , , ,

അപസ്മാരത്തെ കൂടുതലറിയാന്‍

Share this story

തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.

അപസ്മാരം ബാധിക്കുന്ന സമയം രോഗിക്കുതന്നെ മനസ്സിലാകും. രോഗി നിശ്ചലനായി യാതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു നില്‍ക്കും. തുടര്‍ന്ന് കൈകളും കാലുകളും മുഖവും കോച്ചി വലിക്കുന്നു. ഈ സമയത്ത് അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. വായില്‍ നിന്നു നുരയും പതയും വരും. അതിനുശേഷം കുറേ സമയം രോഗി ബോധ രഹിതനായിരിക്കും. ആ സമയം രോഗിയെ ഉണര്‍ത്തിയില്ലെങ്കില്‍ രോഗി ദീര്‍ഘനേരത്തേക്ക് ഉറങ്ങും. പിന്നെ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ കഴിഞ്ഞതൊന്നും ഓര്‍മ കാണുകയില്ല. ചിലപ്പോള്‍ തലവേദനയും കാണും.

ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ രോഗം ബാധിക്കാം. ഏതെല്ലാം ഭാഗങ്ങളില്‍ കോച്ചിവലിക്കല്‍ വരുന്നു എന്നതനുസരിച്ച് തലച്ചോറിലെ ഏതു ഭാഗമാണ് രോഗത്തിനു കാരണം എന്നു മനസ്സിലാക്കാം.

ജനിതക രോഗങ്ങള്‍ പാരമ്പര്യമായി വരുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ, ജനിതക കാരണങ്ങള്‍കൊണ്ടു മാത്രം ഒരാള്‍ക്ക് അപസ്മാരമുണ്ടാവില്ല.

രോഗികളുടെ ഉറക്കമിളയ്ക്കല്‍, ശക്തിയായ പനി, ഉത്കണ്ഠയും വൈകാരികവിക്ഷോഭവും, ചില മരുന്നുകളുടെ ഉപയോഗം, തുടര്‍ച്ചയായ ടിവി കാണല്‍, തെറ്റുന്ന മാസമുറ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് അപസ്മാരമുണ്ടാകാം.

പ്രസവസമയത്ത് കുട്ടിയുടെ തലച്ചോറിനേല്ക്കുന്ന ക്ഷതം, ബുദ്ധിമുട്ടുണ്ടാക്കിയ പ്രസവം, തുടങ്ങി വളരെ കഴിഞ്ഞുള്ള പ്രസവം, ഫോര്‍സെപ്സ് ഉപയോഗിച്ചുള്ള പ്രസവം, ജന്മനാ മസ്തിഷ്‌കത്തിനുണ്ടാകുന്ന വൈകല്യങ്ങള്‍,

റോഡപകടം, വീഴ്ച എന്നിവ വഴി തലച്ചോറിനേല്ക്കുന്ന ക്ഷതം, മസ്തിഷ്‌കത്തിലെ വീക്കം, അണുബാധ മുതലായവ.

മസ്തിഷ്‌കത്തിലെ മുഴകള്‍, രക്തസ്രാവം, രക്തക്കുഴലുകള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, ബോധക്ഷയം.

മസ്തിഷ്‌കത്തിനകത്ത് നടത്തുന്ന ശസ്ത്രക്രിയകള്‍.
വൃക്കകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍.

രക്തത്തിലെ പഞ്ചസാര, ലവണങ്ങള്‍, കാത്സ്യം എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം

പനിമൂലം കുട്ടികള്‍ക്ക് ഇടയ്ക്കിടെയുണ്ടാകുന്ന/ ദീര്‍ഘനേരം നീണ്ടുനില്ക്കുന്ന അപസ്മാരം.

ചികിത്സ

രോഗം വരുന്ന സമയത്ത് പ്രത്യേക ഉപകരണം (ഇലക്ട്രോ എന്‍സെഫലോഗ്രാഫ്) ഉപയോഗിച്ചു തലച്ചോറില്‍ നിന്നു പുറപ്പെടുന്ന വൈദ്യുത തരംഗങ്ങള്‍ രേഖപ്പെടുത്തുക യാണെങ്കില്‍ അവയുടെ താളക്രമത്തിലുള്ള വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു തരത്തില്‍പ്പെടും എന്നു മനസ്സിലാക്കി ചികിത്സ നിര്‍ണയിക്കാം.

രോഗം ഒരുതവണ വന്നുകഴിഞ്ഞാല്‍ വളരെ നാള്‍ മരുന്നു കഴിക്കേണ്ടി വരും. രോഗം വരുമ്പോള്‍ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം.

ഫിനോബാര്‍ബിറ്റോണ്‍, ഇതോസക്സിമൈഡ്, ഫെനിറ്റോയ്ന്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. തുടരെത്തുടരെ അപസ്മാരം വരുകയും ഇടയ്ക്കൊന്നും രോഗി ബോധം കൈവരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ്. ഇത് വളരെ അപകടകാരി ആണ്.

വേനല്‍ചൂടില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാം

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍