in , , , , ,

പൂച്ചയും പട്ടിയും മാന്തുന്നത് നിസാരമാക്കി കളയല്ലേ, ഏഴു വയസുകാരന്റെ അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്

Share this story

പൂച്ചയും പട്ടിയും മാന്തുന്നത് നിസാരമാക്കി കളയാതെ പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുക്കണമെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്. ഡോക്ടര്‍ തെന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

മൂന്നുമാസം മുമ്പ് വളര്‍ത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ച വാര്‍ത്തയുടെ ചിത്രം ഇപ്പോള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാര്‍ത്തയാണത്. വാക്‌സിന്‍ എന്ന മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.
ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല. ആ കുട്ടി പട്ടി മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകര്‍ത്താക്കളത് അറിയാത്തതോ ആവാം. അറിഞ്ഞാലും കടിച്ചതല്ലല്ലോ, മാന്തിയതല്ലേ, സ്വന്തം വളര്‍ത്തുനായ അല്ലെ, എന്നൊക്കെ നിസാരമായി കണ്ടതുമാകാം. മാന്തല്‍ വഴിയും റാബീസ് വരുമെന്ന് പലരും ചിന്തിക്കില്ലാ, അതുകൊണ്ട് തന്നെ കുത്തിവയ്‌പ്പെടുക്കണമെന്നും. അറിവില്ലായ്മ തന്നെയാവാം യഥാര്‍ത്ഥ വില്ലന്‍. എന്തായാലും ഈ വിഷയത്തില്‍ എല്ലാവരും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.


മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാല്‍ ദാരുണമായ മരണമുറപ്പുള്ളതും എന്നാല്‍ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താല്‍ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി.
ഡിയര്‍ ഫ്രണ്ട്‌സ്, പട്ടികള്‍ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും കൂടാതെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ വില്ലന്മാരാണ്. ഇന്ത്യന്‍ പൗരന്മാരല്ലാത്ത ചിലതരം വവ്വാലുകളും പേവിഷബാധ പടര്‍ത്തുന്ന ജീവികളില്‍ പെടും. ഇവയുടെയൊക്കെ ‘കടി’ മാത്രമല്ല, മാന്തല്‍, മുറിവുള്ളയിടത്തെ നക്കല്‍ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.
ഇവയിലേതെങ്കിലും ഉണ്ടായാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.
??മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. ആല മെളല
??എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിര്‍ദ്ദേശപ്രകാരം ഠഠ വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.
?? ചിലപ്പോള്‍ ഈ കുത്തി വയ്പ്പിന് പുറമെ ഇമ്യൂണോ ഗ്ലോബുലിന്‍ ഇഞ്ചക്ഷന്‍ കൂടി വന്നേക്കാം. മുറിവേത് കാറ്റഗറിയില്‍ പെടുന്നുവെന്നും ഏതു മൃഗമാണ് കാരണക്കാരനെന്നും നോക്കിയിട്ടാണ് ഡോക്ടര്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ വേണോ, വേണ്ടേ, എന്ന് തീരുമാനിക്കുന്നത്.


??പട്ടി കടിച്ച മുറിവ് സാധാരണഗതിയില്‍ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.


??0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷന്‍ എടുക്കേണ്ട ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടര്‍ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്‌സിനെടുക്കണം.


??കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പില്‍ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കില്‍ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.


??10 ദിവസം കഴിഞ്ഞും പ്രശ്‌നമില്ലെങ്കില്‍ അവനെ / അവളെ വീണ്ടും സ്‌നേഹിക്കുന്നതില്‍ തെറ്റില്ല. എന്നാലും നിങ്ങള്‍ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്‌തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.


??ഇനി കുത്തിവയ്‌പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാല്‍ റിസ്‌കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങള്‍ ഇഞ്ചക്ഷന്‍ എടുക്കണം.


??തെരുവ് നായയൊക്കെ ആണ് വില്ലനെങ്കില്‍ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.


??എല്ലാ മൃഗങ്ങളുടെയും കടി/മാന്തല്‍ റാബീസ് പരത്തില്ല.. ചുണ്ടെലി, മുയല്‍, അണ്ണാന്‍, ഇന്ത്യന്‍ വവ്വാല്‍ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം. ?? ( പക്ഷെ പെരുച്ചാഴി കടിച്ചാലും വരാം.)


??നിങ്ങള്‍ക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിള്‍!
അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്‌പ്പെടുക്കുകയും ഒക്കെ ചെയ്താല്‍, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം.
മരിച്ചുപോയ കുഞ്ഞിന് ആദരാഞ്ജലി. ????

മനോജ് വെള്ളനാട്

മുടികൊഴിയുന്നുവോ, നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികള്‍

രാജ്യത്ത് വൃക്ക മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്നത് ഒന്നരലക്ഷം പേര്‍