in , ,

അതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ ബോട്ടില്‍ മയക്കുമരുന്ന്, വിശദമായ അന്വേഷണത്തിന് കോസ്റ്റ് ഗാര്‍ഡ്

Share this story

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയതിന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ ബോട്ടുകളില്‍ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാര്‍ഡ്. അക്ഷര ദുവാ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് രാവിലെ കസ്റ്റഡിയിലെടുത്തത്.

ഇതില്‍ അക്ഷര ദുവ ബോട്ടില്‍ പാകിസ്ഥാനില്‍ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതടങ്ങിയ പാക്കറ്റുകള്‍ കോസ്റ്റ് ഗാര്‍ഡിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കടലില്‍ എറിഞ്ഞു കളഞ്ഞതായാണ് ബോട്ടിലെ ക്യാപ്റ്റന്‍ പറയുന്നതെന്നും രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ബോട്ടുകള്‍ വിഴിഞ്ഞത്ത് എത്തിച്ച് വിശദമായ അന്വേഷണം നടത്തും.

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ട് കോവിഡില്‍ നിന്നു പെട്ടെന്നു സംരക്ഷണം നേടില്ലെന്നു മുഖ്യമന്ത്രി

വനിതാദിനത്തില്‍ കിംസ്ഹെല്‍ത്തില്‍ ‘മോംസൂണ്‍’